Wednesday, 23 June 2010

സാക്ഷ്യം

അപരാധികള്‍ വഴി തുറന്ന കവാടങ്ങള്‍
കണ്ണ് ചൂഴ്ന്നെടുത്ത അപഹാസ്യങ്ങള്‍
സുതാര്യതയെ കീറി മുറിച്ച ഇരുണ്ട മൂര്‍ച്ച
എല്ലാം..
നേരിന്റെ നേരിപ്പോടിനു മുന്നില്‍
ഓച്ഛാനിച് നില്‍ക്കും
തണുത്ത് വിറങ്ങലിച്ച് ..
തീര്‍ത്ത ശില്പങ്ങള്‍
ഒതുക്കുകല്ലിറങ്ങി
നടന്നകന്നപ്പോള്‍
ശില്പമായി മരിച്ച മനുഷ്യാ..
നിനക്കെന്റെ ഒറ്റക്കല്‍ റീത്ത്.
വിചാരം ഒരു പിടി ചാരമാകുമ്പോള്‍
വിവേകം , അതിവേഗം ആകുമ്പോള്‍
വേര് കാണാതെ സ്വയം അലയുന്നു
ഞാന്‍ ഞാന്‍ എന്നാ നാം ..

No comments:

Post a Comment